സന്ന്യാസജീവിതത്തിനു അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യം: ഫ്രാൻസിസ് പാപ്പാ

Published on

നേതൃത്വത്തിനു  വേണ്ടിയുള്ള പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന  കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും ,   വിശുദ്ധ ഗബ്രിയേൽ സഭയിലെ  അംഗങ്ങളുമായും  ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം ഇരുപത്തിയൊമ്പതാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. ഇരു സഭകളെയും സ്ഥാപിച്ചവരിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിന്റെ വലിയ പ്രചോദനത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ആത്മാവിന്റെ ഈ പ്രചോദനമാകണം പൊതുതിരഞ്ഞെടുപ്പിന്റെ  സമയത്ത് അംഗങ്ങളിൽ നിലനിൽക്കേണ്ടതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് അനുകമ്പയോടെ ജീവിക്കുന്നതിനും, കഴിഞ്ഞ കാലത്തെ നന്ദിയോടെ സ്മരിക്കുന്നതിനും, പരസ്പരം ശ്രദ്ധപുലർത്തിക്കൊണ്ടും, കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും വർത്തമാനകാലം ഫലപ്രദമാക്കുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് കനോസിയൻ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, കാനോസയിലെ മാഗ്ദലീൻ പകർന്നുതന്ന പ്രേഷിതചൈതന്യം ഇന്നും സഭയിൽ തുടരുന്നതിനു സഹോദരങ്ങൾക്ക് നന്ദി അർപ്പിച്ചു. ഇത്തവണത്തെ ആപ്തവാക്യമായ, ‘അഗ്നിയായി മാറാത്തവർ അഗ്നി പകരുന്നില്ല’, എന്ന ചിന്തയും പാപ്പാ പങ്കുവച്ചു.

എന്നാൽ, ഇന്നത്തെ ലോകത്തിൽ, ആത്മാവിന്റെ അഗ്നി പകരുന്നതിനു പകരം അവ അണച്ചുകളയുന്ന അവസ്ഥാവിശേഷം  സന്ന്യാസ സമൂഹങ്ങളിൽ ഉടലെടുക്കുന്നതിൽ തനിക്കുള്ള സങ്കടവും പാപ്പാ അടിവരയിട്ടു. ബുദ്ധിമുട്ടുകൾ ഏറുമ്പോൾ ക്രൂശിതനെ നോക്കിക്കൊണ്ട്, മറ്റുള്ളവരെ സേവിക്കുവാൻ നമ്മുടെ കരങ്ങളും, ഹൃദയവും തുറക്കുമ്പോഴാണ് ജീവിതത്തിന്റെ അർഥം ഉൾക്കൊള്ളാൻ സാധിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, ഗബ്രിയേലിയൻ സഹോദരങ്ങളെയും പാപ്പാ അഭിസംബോധന ചെയ്തു. അവരുടെ സ്ഥാപകരായ വിശുദ്ധ  ലൂയിസ് മോണ്ട്ഫോർട്ടും, ഫാ. ഗബ്രിയേലേ ദേഷായെസും കാട്ടിത്തന്ന ജീവിതമാതൃക ഇന്ന് മുപ്പത്തിനാലു രാജ്യങ്ങളിൽ, സമൂഹത്തിലെ അധഃസ്ഥിതരായ ജനതയ്ക്കുവേണ്ടി, പ്രത്യേകമായും അന്ധരും, മൂക ബധിരരുമായ മക്കൾക്കുവേണ്ടി ജീവിക്കുന്ന നിരവധി സമർപ്പിതരെ ഉരുവാക്കിയ, ദൈവീക പരിപാലനയെ പാപ്പാ എടുത്തു പറഞ്ഞു. 

വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു സമൂഹത്തിൽ ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ, അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ശ്രവണവും, ധൈര്യവും നമ്മുടെ ജീവിതത്തിൽ പുലരുവാൻ വിശ്വാസവും, എളിമയും ഏറെ ആവശ്യമെന്നും പാപ്പാ അടിവരയിട്ടു.

സ്വാർത്ഥതയാൽ വിഭജിതമായിരിക്കുന്ന ഒരു ലോകത്ത് ഐക്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സന്ന്യാസസമൂഹങ്ങളിൽ ഇപ്രകാരം വൈവിധ്യങ്ങളിൽ ഐക്യം രൂപപ്പെടുത്തുവാൻ, പരിശുദ്ധാത്മാവിനോട് ചേർന്നു പ്രവർത്തിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

Latest News

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...

നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ!

മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം...

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ,...

പ്രത്യാശയുടെ ജൂബിലിവർഷം സമാപിക്കുന്നു

റോംo: 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിനു സമാപനംകുറിച്ച്, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടച്ചുതുടങ്ങി. ഇതിനായുള്ള സമയക്രമം വത്തിക്കാൻ പുറത്തിറക്കി. ജൂബിലി...