യുവാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കണം: ഫ്രാൻസിസ് പാപ്പാ

Published on

ഏപ്രിൽ മാസം ഇരുപത്തിയെട്ടാം തീയതി, ഇറ്റലിയിലെ വെനീസിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനവേളയിൽ, യുവജനങ്ങളുമായി കൂടിക്കാഴ്ചനടത്തുകയും അവർക്കു സന്ദേശം നൽകുകയും ചെയ്തു. യുവജനങ്ങളുടെ സാന്നിധ്യത്തിൽ, സൂര്യൻ പോലും പുഞ്ചിരിക്കുന്നുവെന്ന നർമ്മം കലർന്ന അഭിസംബോധനയോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രൈസ്തവരെന്ന നിലയിൽ, തങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം എന്താണെന്നു തിരിച്ചറിയണമെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മപ്പെടുത്തി. കർത്താവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയും, അവന്റെ സന്തോഷത്തിൽ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കണമെന്നും പാപ്പാ അടിവരയിട്ടു.

ജീവിതത്തിൽ ലഭിച്ചിട്ടുള്ള മനോഹരമായ അനുഭവങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകണമെന്നും, ആ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പാപ്പാ പറഞ്ഞു. ഇത്തരത്തിൽ പങ്കുവയ്ക്കലിന്റെ മനോഹാരിതയാണ് ഈ കൂട്ടായ്മയിൽ പ്രകടമാകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സൗന്ദര്യത്തിന്റെ നഗരമായ വെനീസിൽ, കണ്ടുമുട്ടലിന്റെ സൗന്ദര്യം കൂടി ആസ്വദിക്കുവാൻ സാധിക്കുന്നത് ദൈവത്തിന്റെ അത്ഭുതമാണെന്നും പാപ്പാ അടിവരയിട്ടു.

ഈ സൗന്ദര്യവും സന്തോഷവും ഗ്രഹിക്കാൻ, ആദ്യം നാം ചെയ്യേണ്ടത് ആലസ്യത്തിൽ നിന്നും എഴുനേൽക്കുവാനുള്ള തീരുമാനമെടുക്കുക എന്നതാണ്. മറ്റെന്തിനെക്കാളും ഉപരിയായി, നാം വിലയേറിയവരും പകരം വയ്ക്കാനാകാത്തവരുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തന്റെ ജീവിതത്തിൽ എന്താണ് ദൈവം ആഗ്രഹിക്കുന്നതെന്നു നാം ചോദിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

നമ്മെ താഴേക്ക് വലിക്കുന്ന തിന്മയുടെ ശക്തികൾക്കെതിരായി പോരാടുവാൻ തന്നിൽ ആശ്രയിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത, എപ്പോഴും  ഉയർത്തുകയും ക്ഷമിക്കുകയും ചെയ്യുന്ന കർത്താവിന്റെ കരം പിടിച്ചുകൊണ്ട് എഴുനേൽക്കുവാൻ നാം തയ്യാറാവണമെന്നും പാപ്പാ പറഞ്ഞു.ഇതിനു വിശുദ്ധ ഗ്രന്ഥം വായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

“ദുർബലത നമ്മെ താഴേക്ക് വലിക്കുന്നുവെന്നത് ശരിയാണ്, പക്ഷേ സ്ഥിരോത്സാഹമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്”, പാപ്പാ അടിവരയിട്ടു. വിശ്വാസത്തിലും, സ്നേഹത്തിലും അടിയുറച്ച ഒരു ജീവിതം നയിക്കുവാൻ സ്ഥിരോത്സാഹവും, കൂട്ടായ്മാ മനോഭാവവുമാണ് നമ്മെ സഹായിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ഇപ്രകാരം എഴുന്നേൽക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ മുൻപോട്ടു പോകുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു. അനാവശ്യമായവയെ ഒഴിവാക്കിക്കൊണ്ട്, ഉപയോഗപ്രദമായ കാര്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, അവയ്ക്ക് ജീവൻ നൽകുവാൻ നമ്മുടെ യൗവനം നാം ഉപയോഗപ്പെടുത്തണമെന്ന് പാപ്പാ പാപ്പാ അടിവരയിട്ടു. സന്ദേശത്തിനു ശേഷം യുവജനങ്ങൾ പാപ്പായ്ക്ക് ഒരു സമ്മാനവും നൽകി.

Latest News

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...

നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ!

മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം...

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ,...

പ്രത്യാശയുടെ ജൂബിലിവർഷം സമാപിക്കുന്നു

റോംo: 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിനു സമാപനംകുറിച്ച്, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടച്ചുതുടങ്ങി. ഇതിനായുള്ള സമയക്രമം വത്തിക്കാൻ പുറത്തിറക്കി. ജൂബിലി...