ഉക്രൈനിലും പാലസ്തീനിലും ഇസ്രയേലിലും സമാധാനത്തിനായി പ്രാര്‍ഥിക്കുന്നത് തുടരാനുള്ള തന്റെ ആഹാനം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ഥനക്ക് ശേഷമാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. “സമാധാനത്തിനായുള്ള ഞങ്ങളുടെ പ്രാര്‍ഥന, നീതിപൂര്‍വൃവും ശാശ്വതവുമായ സമാധാനത്തിനായി ഉള്ള പ്രാര്‍ഥന കുറയാതിരിക്കട്ടെ. പ്രത്യേകിച്ച്, പീഡിതരായ ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും സമാധാനം ഉണ്ടാകട്ടെ.” – പാപ്പ വെളിപ്പെടുത്തി.
ഉക്രൈനിലും പാലസ്തീനിലും ഇസ്രയേലിലും സമാധാനം സംജാതമാകാനുള്ള പ്രാർത്ഥന ശക്തിപെടുത്താം: മാർപാപ്പ
Published on


