കോതമംഗലം: കേരളത്തിലെ സുപ്രസിദ്ധ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ തൊടുപുഴ ഡിവൈൻ മേഴ്സി തീർത്ഥാടന ദേവാലയത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു. ദൈവ കരുണയിൽ ആശ്രയിച്ച് പ്രാർത്ഥിക്കാനും സീറോമലബാർസഭയുടെ നിയോഗങ്ങൾ സമർപ്പിക്കാനും ഒരു തീർത്ഥാടകനെ പോലെയാണ് താൻ ഇവിടെ വന്നിരിക്കുന്നത് എന്ന് വചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ദൈവകരുണയിൽ ആശ്രയിച്ച് പ്രാർത്ഥിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ലെന്നും ദൈവകൃപയുടെ സമൃദ്ധി ലഭിക്കുമെന്നും പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത ആയിരക്കണക്കിന് തീർത്ഥാടകരോട് പറഞ്ഞു. കോതമംഗലം രൂപതാ അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പിനോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ തൊടുപുഴ ഫൊറോന പള്ളി വികാരി ഫാ. സ്റ്റാൻലി കുന്നേൽ എന്നിവർ ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വാഗതം ചെയ്തു.
സീറോമലബാർസഭയുടെ പ്രാർത്ഥന നിയോഗങ്ങൾ ദൈവകരുണയുടെ ആലയത്തിൽ സമർപ്പിച്ച് മേജർ ആർച്ച്ബിഷപ്പ്
Published on



