ആവിഷ്ക്കാര സ്വാതന്ത്ര്യം അവഹേളനത്തിനു ഉപയോഗിക്കരുത് : സീറോമലബാർ സഭ

Published on

ആവിഷ്ക്കാര സ്വാതന്ത്ര്യം അവഹേളനത്തിനു ഉപയോഗിക്കരുത് : സീറോമലബാർ സഭ

കൊച്ചി ബിനാലെയുടെ പേരിൽ മട്ടാഞ്ചേരി ബസാർ റോഡിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു കലാസൃഷ്ടിയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ അടയാളങ്ങളിലൊന്നായ ‘അന്ത്യ അത്താഴം’ അപമാനകരമായും വികലമായും അവതരിപ്പിച്ചിരിക്കുന്നതിൽ സീറോമലബാർ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോടിക്കണക്കിന് വിശ്വാസികൾ ആത്മീയ പ്രചോദനത്തിന്റെ പ്രതീകമായി കരുതുന്ന അന്ത്യഅത്താഴ രംഗത്തെ അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്, മതവിശ്വാസങ്ങളോടുള്ള അടിസ്ഥാന ബഹുമാനം ലംഘിക്കുന്ന നടപടിയാണെന്ന് സഭ വിലയിരുത്തുന്നു. 2016 ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും, വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശപരമായ പ്രവൃത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

2016 ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും, വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശപരമായ പ്രവർത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്ക് സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല.

കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്ക് സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല. അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും വിനിയോഗിക്കപ്പെടേണ്ടതാണെന്നത് ബഹുസ്വര സമൂഹത്തിന്റെ അടിസ്ഥാനതത്വമാണ്.

ഈ സംഭവത്തിലൂടെ ക്രൈസ്തവ സമൂഹം ആഴത്തിൽ വേദനിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെടുന്നു. ആരോഗ്യകരമായ സാംസ്‌കാരിക സംവാദത്തിന്റെയും കലാ ആവിഷ്കാരങ്ങളുടെയും വേദിയായിരിക്കേണ്ട നമ്മുടെ സാംസ്‌കാരിക ഇടങ്ങൾ, ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ള അവഹേളനത്തിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റുന്നത് ഉചിതമല്ല. ഈ വിഷയത്തിൽ നീതിയുക്തവും ഉത്തരവാദിത്വപരവുമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്ന് സീറോമലബാർ സഭ പ്രതീക്ഷിക്കുന്നു എന്നും സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയിൽ പറഞ്ഞു.

Latest News

സാന്നിദ്ധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാൻ പറ്റുന്ന സാക്ഷ്യമാണ് ഇന്നത്തെ ലോകത്തിൽ പ്രസക്തമായിട്ടുള്ളത്. രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതം തരുന്ന മാതൃക ഇതായിരുന്നു. സീറോമലബാർ...

മാർ വാലാഹ് സുറിയാനി കോഴ്സ് ഉദ്ഘാടനം ചെയ്തു

കാക്കനാട്: സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തുന്നതിനും ആയി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർവാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തിൽ...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും കുട്ടനാടും

   ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ  കുട്ടനാടുമായി ബന്ധപ്പെട്ട് നല്കിയ പ്രധാന നിർദ്ദേശങ്ങൾ കുട്ടനാട്ടിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ല, ഇവിടെ താമസിക്കുന്ന എല്ലാ വിഭാഗം...

മലയോര മേഖല സംബന്ധിച്ച് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ മലയോര മേഖല സംബന്ധിച്ച 36 പ്രധാന പ്രതിസന്ധികൾ കണ്ടെത്തി യതിന്റെ അടിസ്ഥാനത്തിൽ വനം - വന്യജീവി, റവന്യൂ, ടൂറിസം,...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: വിദ്യാഭ്യാസ, ന്യുനപക്ഷ, സംവരണ വിഷയങ്ങൾ

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ 2-ാം അധ്യായം. ഇവിടെ 59 ഖണ്ഡികകളിലൂടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ...